Posts

Showing posts from October, 2010

കല്ലടിക്കോടെ ആനയുടെ ആക്രമണം: ആദിവാസി അമ്മയും, 8 വയസ്സുള്ള മകളും കൊല്ലപ്പെട്ടു.

പ്രസിദ്ധീകരണത്തിന് നല്‍കിയത്. (30.10.2010) കല്ലടിക്കോടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്നര്ശിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്നര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ്‌ ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ - ന്യൂ ഡല്‍ഹിയുടെ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക. ജന പങ്കാളിത്തത്തോടെ വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്. ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക്‌ മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക. താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്...

കാട്ടാനകളെ ചെറുക്കാന്‍ കര്‍ഷകരുടെ സ്വന്തം വൈദ്യുതവേലി

Mathrubhumi Posted on: 07 Oct 2010 പാലക്കാട്: കാട്ടാനകളുടെ ആക്രമണം ചെറുക്കാന്‍ മലമ്പുഴയിലെ കര്‍ഷകര്‍ സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിച്ചു. വേലികള്‍ സ്ഥാപിച്ചതോടെ മലമ്പുഴ പഞ്ചായത്തിലെ പന്നിമട അടക്കമുള്ള പ്രധാന കൃഷിയിടങ്ങളിലെ കാട്ടാനകളുടെ ആക്രമണം കുറഞ്ഞതായി കര്‍ഷകനായ മോഹന്‍ദാസ് പറഞ്ഞു. മലമ്പുഴ പഞ്ചായത്തിലെ ഏകദേശം നൂറേക്കര്‍ കൃഷിയിടത്തിലാണ് കര്‍ഷകര്‍ കമ്പിവേലികള്‍ സ്ഥാപിച്ചത്. 30 കര്‍ഷകര്‍ വിവിധ ഗ്രൂപ്പുകളായി ചേര്‍ന്ന് വൈദ്യുതവേലികള്‍ സ്ഥാപിക്കയായിരുന്നു. കാട്ടാനശല്യം ശക്തമായതോടെയാണ് കര്‍ഷകര്‍ക്ക് സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിക്കാന്‍ ഒരുവര്‍ഷം മുമ്പ് വനംവകുപ്പ് അനുമതിനല്‍കിയത്. ഇതിനുശേഷം മലമ്പുഴയിലെ കര്‍ഷകരാണ് ആദ്യമായി വൈദ്യുതവേലി സ്ഥാപിച്ചത്. 12 ഗേജുള്ള കമ്പി ഒരുവരിയായി കൃഷിയിടത്തിന് ചുറ്റുംവലിച്ച് വൈദ്യുതി പ്രവഹിപ്പിക്കയാണ് കര്‍ഷകര്‍ ചെയ്യുന്നത്. മൂന്നുനിര കമ്പിയാണ് വനംവകുപ്പ് സാധാരണയായി സ്ഥാപിക്കാറുള്ളത്. ചെലവ് ചുരുക്കുന്നതിനായാണ് കര്‍ഷകര്‍ ഒരുനിര കമ്പിയിലേക്ക് ചുരുങ്ങിയത്. ബാറ്ററിയും ഇന്‍വെര്‍ട്ടറും ഇടവിട്ട് വൈദ്യുതി പാസ് ചെയ്യുന്നതിനുള്ള ഉപകരണവുമാണ് വൈദ്യുതവേലിക്ക് ആവശ്യമായുള്ളത...

കാട്ടാനശല്യം: കരിവടത്ത് കൃഷി നശിച്ചു

Image
Posted on: 07 Oct 2010 അഗളി: താവളത്തിന് സമീപം കരിവടത്ത് കാട്ടാനശല്യത്തെത്തുടര്‍ന്ന് വന്‍തോതില്‍ കൃഷി നശിച്ചു. കരിവടം സ്വദേശി കക്കിമൂപ്പന്റെ കൃഷിസ്ഥലത്താണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന്റെ 15 തെങ്ങിന്‍തൈ, 300 വാഴ, 250 മുകളില്‍ തൈ, അരയേക്കറോളം കരനെല്ല് എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെ മാസങ്ങളായി തമ്പടിക്കുന്ന രണ്ട് കാട്ടാന പ്രദേശത്ത് കൃഷിനാശം വിതയ്ക്കുകയാണ്. ഒരാഴ്ചമുമ്പ് അഞ്ചോളംപേരുടെ ഏക്കറുകണക്കിന് കൃഷി നശിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ നടപടിയൊന്നുമില്ലാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.